Wednesday, May 14, 2008

അമ്മയുടെ കണ്നീരുപ്പ് പുരണ്ട അത്താഴവറ്റും അച്ഛന്‍റെ തഴമ്പിച്ച കൈകളും താലോലിക്കപ്പെട്ട ബാല്യം .

അന്തര്‍മുഖതയുടെ ശൂന്യാകാശത്തിലെക് മിഴിപാറ്റിയിരുന്ന തേങ്ങലുകള്‍ .

അറിയാതെ കൌമാരം അനുഗ്രഹിച്ചു തന്നത് കവിതയുടെ വഴി . എഴുതിയതൊന്നും ഒന്നുമല്ലന്ന തിരിച്ചറിവ് .

പാപപുന്യങ്ങളുടെ വെള്ളിരേഖ തെളിക്കാതെ പോയ പ്രണയങ്ങള്‍. ആഗ്രഹിക്കാത്ത ലോകത്ത് ഉപജീവനതിന്റെ ദ്രിശ്യ വെളിച്ചം. സ്വപ്‌നങ്ങള്‍ ആഗ്രഹങ്ങളും ആഗ്രഹങ്ങള്‍ ലക്ശ്യങ്ങളും ലക്ശ്യങ്ങള്‍ യാധാര്‍ധ്യന്ങളും ആകുന്നു. മനിതകം , രണ്ടു പുസ്തകങ്ങള്‍.... വഴികള്‍ അറിയാതെ മുന്നില്‍ തുറക്കപ്പെടുകയാണ്.........

No comments: